ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാംസ്ഥാനത്ത്. പരിക്കുസമയം മാർകസ് റഷ്‌ഫഡിന്റെ ഏകഗോളിൽ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ മറികടന്നാണ് മുന്നേറ്റം. 22 കളിയിൽ 38 പോയിന്റാണ് യുണൈറ്റഡിന്.
സതാംപ്‌ടണോട് സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് തുടർന്നു (1–-1). 23 കളിയിൽ 57 പോയിന്റുണ്ട്. രണ്ടാമതുള്ള ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ 3–1ന് വീഴ്ത്തി. വിർജിൽ വാൻഡിക്, ചംബർലെയ്ൻ, ഫാബീന്യോ എന്നിവർ ലക്ഷ്യം കണ്ടു. 22 കളിയിൽ 48 പോയിന്റാണ് ലിവർപൂളിന്. അഴ്സണലിനെ ബേൺലി തളച്ചു (0–0). മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല എവർട്ടണെ ഒരു ഗോളിന് തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..