ഹരാരെ
മൂന്ന് വർഷംമുമ്പ് ഇന്ത്യൻ പര്യടനത്തിനിടെ വ്യവസായിയിൽനിന്നും പണം കൈപ്പറ്റിയതായി മുൻ സിംബാബ്‌വേ ക്യാപ്‌റ്റൻ ബ്രെൻഡൻ ടെയ്‌ലറുടെ വെളിപ്പെടുത്തൽ. ഭീഷണിക്കുവഴങ്ങി 10 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ, ഒത്തുകളിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്വിറ്ററിൽ വിശദമായ കുറ്റസമ്മതത്തിൽ പറഞ്ഞു.
ഹോട്ടൽ മുറിയിലെത്തിയ സംഘത്തിനൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചു. ഒത്തുകളിച്ചിലെങ്കിൽ ഇതിന്റെ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കാൻ വൈകി. അതിനാൽ ഏതുശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്ന് ടെയ്‌ലർ വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..