മിർപുർ
ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്ത് ബംഗ്ലാദേശ്. മൂന്നാം ട്വന്റി20യിൽ 16 റണ്ണിന് ജയിച്ച് പരമ്പര 3–-0ന് തൂത്തുവാരി. മിർപുരിൽ 159 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 6–-142ൽ അവസാനിപ്പിച്ചു. ഒരുഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ -100 റണ്ണെന്ന ശക്തമായ നിലയിലായിരുന്നു. രണ്ടാംവിക്കറ്റിൽ 95 റണ്ണാണ് ഡേവിഡ് മലാനും ക്യാപ്‌റ്റൻ ജോസ് ബട്‌ലറും കൂട്ടിച്ചേർത്തത്. എന്നാൽ, 14–-ാംഓവറിൽ ഇംഗ്ലണ്ടിന്റെ പിടി അയഞ്ഞു. മുസ്‌താഫിസുർ റഹ്‌മാന്റെ ഓവറിൽ മലാൻ (53) പുറത്തായി.
തൊട്ടടുത്ത പന്തിൽ ബട്‌ലറെ (40) മെഹ്‌ദി ഹസ്സൻ റണ്ണൗട്ടാക്കുകയും ചെയ്‌തു. ആ തകർച്ചയിൽനിന്ന് ഇംഗ്ലണ്ടിന് കരകയറാനായില്ല. 35 പന്തിൽ 28 റണ്ണിന് അഞ്ച് വിക്കറ്റ് വീണു.
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് രണ്ടിന് 158 റണ്ണടിച്ചു. 57 പന്തിൽ 73 റണ്ണുമായി ലിറ്റൺ ദാസാണ് മികച്ച സ്‌കോറിൽ എത്തിച്ചത്. നജ്‌മുൽ ഹൊസൈൻ ഷാന്റോ 36 പന്തിൽ 47 റണ്ണുമായി പുറത്താകാതെനിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..