മിലാൻ > ബ്രസീലിന്റെ മുൻ ഫുട്ബോൾ താരം റൊബീന്യോയ്‌ക്ക് ജയിൽശിക്ഷ. 2013ൽ മിലാനിൽ അൽബേനിയൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനാണ് ശിക്ഷ. ഒമ്പതു വർഷമാണ് തടവ്. 2017ലാണ് ആദ്യം ശിക്ഷ വിധിച്ചത്. ഇതിനെതിരെ റൊബീന്യോ നൽകിയ അവസാന അപ്പീലും കോടതി തള്ളി.
നിലവിൽ ഇറ്റലിയിലാണ് റൊബീന്യോ. ജയിൽശിക്ഷ ഇറ്റലിയിലോ ബ്രസീലിലോ അനുഭവിക്കാം. മുപ്പത്തേഴുകാരന്റെ കൂട്ടുകാരൻ റിക്കാർഡോ ഫൽകാവോയ്ക്കും ശിക്ഷ സമാനമാണ‍്. മറ്റ് നാലുപേർകൂടിയുണ്ടായിരുന്നു.
ബ്രസീലിനായി 100 മത്സരങ്ങളിൽ 28 ഗോൾ നേടിയിട്ടുണ്ട്. എസി മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾക്കായി കളിച്ചു. 2020 വരെ റൊബീന്യോ പ്രൊഫഷണൽ ഫുട്ബോളിൽ സജീവമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..