23 April Tuesday

യുഎഇ മലയാളം മിഷൻ ക്ലബ്ബിന് അജ്‌മാനിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

അജ്‌മാൻ > ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാർഥികൾ അംഗങ്ങളായി കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബിന് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ തുടക്കമായി. സംസ്ഥാന സർക്കാറിന്റെ  കുട്ടി മലയാളം പദ്ധതിയുടെ കീഴിൽ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്‌മാൻ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത്  പ്രവർത്തിക്കുക. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പിൽ ആരംഭിച്ച മലയാളം മിഷൻ പദ്ധതി മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. 

പ്രവാസ ലോകത്തെ പുതിയ തലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വർധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാർഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാർഥികളെ സജ്ജരാക്കാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്ലബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്‌ടർ ഷംസു സമാൻ പറഞ്ഞു.

പത്താം ക്‌ളാസുവരെയോ ഡിഗ്രി തലത്തിലോ മലയാളഭാഷ പഠിച്ചിട്ടില്ലാത്ത  ഉദ്യോഗാർഥികൾക്ക് സംസ്ഥാന സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രൊബേഷൻ പൂർത്തിയാക്കണമെങ്കിൽ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് സർക്കാർ നീലക്കുറിഞ്ഞി കോഴ്‌സ് നടത്താൻ തീരുമാനിച്ചത്. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെട്രിക്കുഷേൻ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സർക്കാറിന്റെ സീനിയർ ഹയർ ഡിപ്‌ളോമ സർട്ടിഫിക്കറ്റുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിമലയാളം സെന്ററുകൾ ഇക്കാര്യത്തിൽ സഹായകരമാവുമെന്ന സർക്കാറിന്റെ വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷണാർഥം യുഎഇയിലും തമിഴ്‌നാട്ടിലും മലയാളം ക്ലബ്ബുകൾ തുടങ്ങാൻ തീരുമാനിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഓൺലൈൻ വഴി ഹാബിറ്റാറ്റ് മലയാളം ക്ലബ്ബ്  ഉദ്ഘാടനം നിർവഹിച്ചത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ചടങ്ങിൽ അധ്യക്ഷനായി. ഉദ്ഘാടന ശേഷം ശ്രീ മുരുകൻ കാട്ടാക്കട ക്ലബ്ബ് അംഗങ്ങൾ ആയ കുട്ടികളുമായി സംവദിക്കുകയും  അവരോടൊപ്പം സ്‌കൂ‌ൾ ഗ്രീൻ ഹൗസിൽ  കുട്ടികൾ തന്നെ നട്ടു വളർത്തിയ തക്കാളി കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top