26 April Friday

സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്

അനസ് യാസിന്‍Updated: Wednesday Dec 1, 2021

മനാമ > സൗദിയില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് ബുധനാഴ്ച വൈറസ് വകഭേദം കണ്ടെത്തിയതെന്ന് സൗദി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരനെയും ഇയാളുമായി ഇടപഴകിയവരെയും സമ്പര്‍ക്ക വിലക്കിലാക്കി.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സാംക്രമികരോഗശാസ്ത്ര അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും കുത്തിവെപ്പ് പൂര്‍ത്തിയാക്കണമെന്നും സൗദിയിലെത്തുന്ന യാത്രക്കാര്‍ ക്വാറന്റയ്ന്‍, കോവിഡ് പരിശോധന നടപടിക്രമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ രാജ്യം വലിയ ഇളവുകളും നല്‍കുകയും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വരാനുളള വിലക്ക് ബുധനാഴ്ച അവസാനിക്കുകയും ചെയ്തതിനിടെയാണ് പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണിനെ നേരിടാന്‍ സൗദി സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജീല്‍ പറഞ്ഞു. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞാല്‍ മാത്രമേ സൗദിയില്‍ പ്രവേശനം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top