റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ടൂര്‍ണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. നാല് ടീമുകള്‍ അടങ്ങുന്ന ആറ് ഗ്രൂപ്പുകളാക്കി 24 ടീമുകള്‍ ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ വാരം അവസാനിച്ചു.
സുലൈ കെസിഎ - എംസിഎ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് 36 കളികള്‍ പൂര്‍ത്തിയാക്കിയാണ് 'സൂപ്പര്‍ 12' ലേക്ക് കടക്കുന്നത്. ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ വാസു ഏട്ടന്‍ & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂകേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അഞ്ചാം വാരത്തില്‍ ഇ, എഫ് എന്നീ ഗ്രൂപ്പുകളിലെ നാല് മത്സരങ്ങളാണ് നടന്നത്.
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരങ്ങളില്‍ ത്രീ ലൈന്‍സ്, മുറൂജ് 11, റൈനോസ് എന്നീ ടീമുകളും, ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ടീം പാരാമൗണ്ടും വിജയിച്ചു. മാന്‍ ഓഫ് ദി മാച്ച് ആയി ത്രീ ലൈന്‍സിലെ കുഞ്ഞുമോന്‍, പാരാമൗണ്ടിലെ അസീസ്, മുറൂജ് 11ലെ അര്‍ഷാദ് എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, ചാക്കോ, റയിഗണ്‍, അജു, ആസിഫ്, മഹേഷ്, എന്നിവര്‍ അമ്പയര്‍മാരായി കളി നിയന്ത്രിച്ചു.
സൂപ്പര്‍ 12 മത്സരങ്ങളില്‍ ആഷസ് - സ്പാര്‍ക്കന്‍സിനേയും, കണ്ണൂര്‍ വാരിയര്‍സ് - മാസ്റ്റേഴ്‌സിനേയും, യുവധാര അസീസിയ - അല്‍ ഉഫൂകിനേയും, കേരള വിസാര്‍ഡ് - ഡെസേര്‍ട്ട് ഹീറോസിനേയും, ത്രീ ലൈന്‍സ് - സില്‍വര്‍ സ്റ്റാര്‍ റിയാദിനേയും, ടീം പാരാമൗണ്ട് - മുറൂജ് 11നേയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..