25 April Thursday

ദേശാഭിമാനി ഡിജിറ്റൽ പ്രചാരകർക്ക് കേളിയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

ബിന്ദ്യയും മഹേഷ് കോടിയത്തും മന്ത്രി എം വി ഗോവിന്ദനിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങുന്നു

റിയാദ്  > ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും, പത്രം പിഡിഎഫ് രൂപത്തിലും റിയാദിൽ നിന്ന് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന കേളി കലാസാംസ്കാരിക വേദിയുടെ സൈബർവിംഗ് വിഭാഗം പ്രവർത്തകരെ ആദരിച്ചു.

സിപിഐ എം തളിപ്പറമ്പ ഏരിയാ കമ്മിറ്റി ഓഫീസിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.  ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ അധ്യക്ഷനായി.    മഹേഷ് കോടിയത്ത്‌, ബിന്ദ്യ എന്നിവരെ മന്ത്രി എം വി ഗോവിന്ദൻ ഉപഹാരം നൽകി ആദരിച്ചു.  കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി  ഗംഗാധരൻ, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സജീവൻ ചൊവ്വ, സൈബർ വിംഗ്‌ ചെയർമാൻ ബിജു തായമ്പത്ത്, റഫീഖ് പാലത്ത് എന്നിവർ സംസാരിച്ചു.

2015 മെയ് 26നാണ് കേളിയുടെ ഇപ്പോഴത്തെ കേളി  രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് മുഖപ്രസംഗ വായനക്ക് തുടക്കം കുറിച്ചത്. പ്രാരംഭ കാലത്ത് എഡിറ്റിംഗില്ലാതെ തുടങ്ങിയ വായന തുടർന്ന് എഡിറ്റിംഗോടുകൂടിയാണ് ദിവസവും ലോകത്തെമ്പാടുമുള്ള  സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലേക്ക്  ഷെയർ ചെയ്യുന്നത്.  

2016 ലാണ് ദേശാഭിമാനി ദിനപത്രം റിയാദിൽ നിന്ന് പിഡിഎഫ് രൂപത്തിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അത് ഇന്നും മുടക്കം കൂടാതെ ലോകമെമ്പാടുമുള്ള ദേശാഭിമാനിയെ സ്നേഹിക്കുന്ന ജനങ്ങളുടെ മൊബൈലിലും, ടാബിലും, കംപ്യൂട്ടറിലും ഒക്കെയായി എത്തിച്ചേരുന്നു.

 ദേശാഭിമാനി പത്രവും മുഖപ്രസംഗവും ഡിജിറ്റൽ രൂപത്തിൽ  ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിലുള്ള കേളിയുടെ ഈ ഉദ്യമത്തെ  റിയാദ് സന്ദർശിച്ച ദേശാഭിമാനിയുടെ ചുമതലക്കാരായിരുന്ന ഗോവിന്ദൻ , കെ ജെതോമസ്, പി.രാജീവ് എന്നിവർ പ്രശംസിച്ചിട്ടുണ്ട്‌.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top