ജിദ്ദ> ഹജ്ജ്, ഉംറ ദേശീയ പ്ലാറ്റ്‌ഫോമായ 'നുസുക്ക്' ആപ്പ്‌ളിക്കേഷന്‍ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി സഊദി അറേബ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ സഹായിക്കുന്ന നൂറിലധികം സേവനങ്ങളാണ് നുസുക്ക് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നതെന്ന് തൗഫീഖ് അല്‍ റബിഅ പറഞ്ഞു.
30 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി പ്ലാറ്റ്‌ഫോം നിലവില്‍ 121 ലധികം വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉംറ നിര്‍വഹിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളും മക്കയിലെയും മദീനയിലെയും ചരിത്ര പ്രദേശങ്ങളും മതപരമായ സ്ഥലങ്ങളും തീര്‍ഥാടകരെ പരിചയപ്പെടുത്തുകയാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
പൂര്‍ണ്ണ സുതാര്യതയോടെ സംയോജിത സേവനങ്ങള്‍ നല്‍കുന്ന വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണ് നുസുക്ക്.ആരോഗ്യ സേവനങ്ങളും നിയന്ത്രണങ്ങളുംനടപടിക്രമങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്യും. ബിസിനസുകള്‍ക്ക് 75 സേവനങ്ങളും വ്യക്തികള്‍ക്ക് 45 സേവനങ്ങളും നുസുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അല്‍ റബിഅ പറഞ്ഞു. ബിസിനസ് മേഖലയിലെ പതിനായിരത്തിലധികം സ്ഥാപനങ്ങളുമായും 25 സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് 30
ദശലക്ഷത്തിലധികം ആളുകളെ ഇത് സഹായിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ടൂറിസം മന്ത്രാലയത്തിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെ നടത്തുന്ന വിഷന്‍ 2030 പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമാണ് നുസുക്ക്. പുരോഗതിയും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനും ഭാവി ദിശകള്‍ അവലോകനം ചെയ്യുന്നതിനും നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും ബിസിനസ്സുകളെയും വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഡിജിറ്റല്‍ ഗവണ്‍മെന്റ് കോണ്‍ഫറന്‍സിലാണ് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ പ്രഖ്യാപനം നടത്തിയത്. നിലവില്‍ തവക്കല്‍ന സര്‍വീസസിലൂടെയോ അല്ലെങ്കില്‍ നുസൂക് ആപ്പ്‌ളിക്കെഷനിലൂടെയോ ഹജ്ജ് ഉംറ ബുക്കിങ്ങുകള്‍ നടത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..