25 April Thursday

മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് ദേശീയ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

ഡബ്ലിൻ> മൈഗ്രന്റ്‌ നഴ്‌സസ് അയർലണ്ടിന്റെ പ്രഥമ ദേശീയ സമ്മേളനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നായ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷന്റെ (INMO) നാഷണൽ ഹെഡ്ക്വാർട്ടേഴ്‌‌സ് ആയ റിച്ച്മണ്ട്‌സ് ബിൽഡിങ്ങിൽ ജനുവരി 21 ശനിയാഴ്‌ച നടത്തുന്ന സമ്മേളനത്തിൽ ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും അംബാസഡർമാർക്കു പുറമെ ഐഎൻഎംഒ ജനറൽ സെക്രട്ടറി, ഐറിഷ് ഹ്യൂമൻ റൈറ്‌സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ പ്രതിനിധികൾ, അസോസിയേഷൻ ഓഫ് നൈജീരിയൻ നഴ്‌സസ് ഓഫ് അയർലൻഡ് പ്രസിഡന്റ്, ഫിലിപ്പിനോ നഴ്‌സസ് അയർലൻഡ് പ്രസിഡന്റ്, നഴ്‌സിങ് ഹോം അയർലൻഡ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

അസോസിയേഷൻ ഓഫ് നൈജീരിയൻ നഴ്‌സസ് ഓഫ് അയർലൻഡ് പ്രസിഡന്റ് ഒലായിങ്ക ആറേമു പ്രഭാഷണം നടത്തും. അതോടൊപ്പം ഫിലിപ്പിനോ നഴ്‌സസ് അയർലണ്ട് പ്രസിഡന്റ് മൈക്കൽ ബ്രയാൻ സ്വകാര്യമേഖലയിലെ പ്രവാസ നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കും. ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കുന്ന രണ്ടു സോളിസിറ്റർമാർ നടത്തുന്ന പ്രഭാഷണം നഴ്‌സുമാർക്ക് തങ്ങളുടെ നിയമാവകാശങ്ങൾ മനസ്സിലാക്കുന്നതിനു സഹായിക്കും. എംഎൻഐ അംഗങ്ങൾക്ക് ഫ്രീ ആയി നിയമസഹായം നൽകാൻ നേരത്തെ ഐറിഷ് ഹ്യൂമൻ റൈറ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷനുമായി എംഎൻഐ ധാരണയിലെത്തിയിരുന്നു.  

കൂടാതെ നഴ്‌സിങ് ഹോം അയർലൻഡ് പ്രതിനിധികളും (NHI) സമ്മേളനത്തിൽ പങ്കെടുക്കുന്നതായിരിക്കും രാവിലെ 9 മണിയ്ക്ക് റജിസ്‌ട്രേഷനോടുകൂടി ആരംഭിച്ചു വൈകീട്ട് 6 മണിയോട് കൂടി സമാപിക്കുന്ന സമ്മേളനത്തിന് മികച്ച കലാപരിപാടികൾ മാറ്റ് കൂട്ടും. രാവിലത്തെ പ്രതിനിധി സമ്മേളനം നഴ്‌സുമാർക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ ഇന്ത്യൻ അംബാസഡറും ഫിലിപ്പീൻസ് കോൺസുലാർ ജനറലും   പങ്കെടുക്കുന്ന മൂന്ന് മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കും. സമ്മേളന പ്രതിനിധികൾക്കുള്ള പാർക്കിങ്, ട്രാൻസ്‌പോർട് സൗകര്യങ്ങൾ ലഭ്യമാണ്. പൊതുജനങ്ങൾക്ക് പരിമിതമായ ഫ്രീ പാർക്കിങ് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം വിജയകരമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top