ദുബായ്> ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിൽ തനിക്കെതിരായി ആരോപണങ്ങളിൽ ഭയമില്ലെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിൽക്കുമ്പോൾ പല ആരോപണങ്ങളും ഉണ്ടാകും. അതിനെ അവഗണിക്കുന്നുവെന്നും പാവപ്പെട്ടവർക്ക് വേണ്ടി ഇനിയും നില കൊള്ളുമെന്നും യൂസഫലി പറഞ്ഞു. ദുബായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസഥാനത്തിനും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരും. എന്നാൽ ഇതിനെയെല്ലാം അവഗണിക്കുകയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും ഒരു കാര്യത്തിലും പിറകോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 65,000 പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ലുലു. നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..