അബുദാബി> വർഗ്ഗീയ പ്രസ്ഥാനങ്ങളുമായി യാതൊരുവിധ സന്ധിയിലുമേർപ്പെടാതെ മത നിരപേക്ഷ കേരളത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി. ലോകത്തിനു തന്നെ മാതൃകയാകും വിധം നവകേരള നിർമ്മിതിക്കായി ഇടതുപക്ഷ സർക്കാരിനെ നയിക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച കോടിയേരി പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും സേവന, വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകിയ മന്ത്രികൂടിയായിരുന്നു.
ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവകരാക്കി പൊലീസിന്റെ മുഖം മാറ്റിയെടുക്കുകയും ജനമൈത്രി പൊലീസ് എന്ന സംവിധാനത്തിലൂടെ പുതിയൊരു അനുഭവം പ്രദാനം ക്രമസമാധാനപാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തടവുകാരും മനുഷ്യരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിച്ച് ജയിലുകളുടെ പരമ്പരാഗത മുഖംമാറ്റിയെടുക്കുവാനും മന്ത്രിയായിരിക്കെ കോടിയേരിക്ക് കഴിഞ്ഞുവെന്നും ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ പുറപ്പെടുവിച്ച സംയുക്ത സന്ദേശത്തിലൂടെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..