റിയാദ്> സൗദി ജ്വല്ലറി എക്‌സിബിഷൻ ഡിസംബർ 6 മുതൽ 10 വരെ റിയാദിൽ നടക്കും. പ്രാദേശിക, അന്തർദേശീയ കമ്പനികൾ, ആഭരണങ്ങൾ, ലക്ഷ്വറി വാച്ച് ഡിസൈനർമാർ, വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
വലിയ കമ്പനികളെയും പ്രമുഖ സ്വർണ്ണപ്പണിക്കാരെയും ആഭരണങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള പ്ലാറ്റ്ഫോമായി എക്സിബിഷൻ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് പരിപാടി സംഘടിപ്പിക്കുന്ന ജനറൽ അതോറിറ്റിയുടെ ആക്ടിംഗ് സിഇഒ പ്രൊഫസർ അംജദ് ബിൻ ഇസാം ശാക്കിർ പറഞ്ഞു.
സൗദി ജ്വല്ലറി എക്സിബിഷനിൽ നിരവധി അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തിന് പുറമെ ജ്വല്ലറി ഡിസൈൻ, നിർമ്മാണം എന്നീ വിഷയങ്ങളിൽ ശിൽപശാലകൾ ഉണ്ടാകും.
ഏറ്റവുമധികം സ്വർണം വിൽക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാമതാണ്, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 10 സ്വർണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഈ രാജ്യം ഒമ്പതാം സ്ഥാനത്താണ്. ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.saudijewelleryshow.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..