ദുബായ് > സിൻഹുവ - ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സർവേയിൽ ദുബായ് ലോകത്തിലെ അഞ്ചാമത്തെ പ്രീമിയർ ഇന്റർനാഷനൽ മാരിടൈം ഹബ്ബ് എന്ന പദവി കരസ്ഥമാക്കി. ലോകത്തിലെ മുൻനിര തുറമുഖമെന്ന നിലയ്‌ക്കും, അന്തർദേശീയ സമുദ്ര വ്യാപാര കേന്ദ്രമെന്ന നിലയിലും, സിംഗപ്പൂർ വീണ്ടും ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു.
സിംഗപ്പൂർ, ലണ്ടൻ, ഷാങ്ഹായ്, ഹോങ്കോംഗ്, ദുബായ് എന്നിവയാണ് 2022 ലെ മികച്ച അഞ്ച് അന്താരാഷ്ട്ര ഷിപ്പിംഗ് കേന്ദ്രങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമുദ്ര കേന്ദ്രങ്ങളുടെ പട്ടികയിൽ താരതമ്യേന പുതുമുഖമായ അറബ് മേഖലയിൽ ദുബായുടെ ഷിപ്പിംഗ് വ്യവസായം മികച്ച റാങ്ക് നേടിയിട്ടുണ്ട്. യുഎഇ അടിസ്ഥാന സൗകര്യമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ബിസിനസിനെയും ടൂറിസത്തെയും ആകർഷിച്ചു. ഇന്ന്, ദുബായുടെ വൈവിധ്യമാർന്ന വ്യവസായങ്ങളിൽ സമുദ്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഡിപി വേൾഡ് പ്രവർത്തിപ്പിക്കുന്ന ജബൽ അലി, മിന റാഷിദ് എന്നിവയുൾപ്പെടെയുള്ള തുറമുഖങ്ങളും, ദുബായ് മാരിടൈം സിറ്റിയും സമുദ്ര വ്യാപാരത്തിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായി 38 മില്യൺ ഡോളറിന്റെ പദ്ധതിയാണ് ദുബായ് മാരിടൈം സിറ്റി പ്രഖ്യാപിച്ചത് . റോട്ടർഡാം, ഹാംബർഗ് തുടങ്ങിയ പഴയ ടൈമറുകളെ മറികടന്ന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ദുബായ് അത്ഭുതാവഹമായ ഈ വളർച്ച നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..