ന്യൂഡൽഹി> ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുറത്തക്കാൻ വാജ്‌പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. അന്ന് അദ്വാനി ഇടപ്പെട്ടാണ് മോഡിയെ പുറത്താക്കലിൽനിന്നും രക്ഷിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോഡി രാജിവെക്കണമെന്ന് വാജ്‌പേയ് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്‌പേയ് പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വാജ്പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.
രാജീവ് ഗാന്ധി ഐഎൻഎസ് വിരാടിനെ സ്വകാര്യ ടാക്സിയാക്കിയെന്ന മോഡിയുടെ പ്രസ്താവനയേയും യശ്വന്ത് സിൻഹ വിമർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..