പൗരി> തീവ്രഹിന്ദുത്വ സംഘടകളുടെ ഭീഷണിയെ തുടർന്ന് മുസ്ലിം യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽനിന്ന് പിന്മാറി ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരിയിലാണ് മെയ് 28ന് നടക്കാനിരുന്ന വിവാഹം വേണ്ടെന്നുവച്ചത്. പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍കൂടിയായ ബിജെപി നേതാവ് യശ്‌പാല്‍ ബെനാമിന്റെ മകളുടെ വിവാഹക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിഎച്ച്പി, ഭൈരവ് സേന, ബജ്റംഗദള്‍ എന്നീ സംഘടനകളാണ് ഭീഷണിയുമായി രംഗത്തുവന്നത്. ലവ് ജിഹാദ് ആരോപണവും ഉന്നയിച്ചു. ഇതോടെയാണ് വിവാഹം നടത്തുന്നതിൽനിന്ന് യശ്പാല്‍ പിന്മാറിയത്. അതേസമയം, മകളുടെ സന്തോഷത്തിനായാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് യശ്‌പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..