അഹമ്മദാബാദ്
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഇരുവരെയും ശനിയാഴ്ച അഹമ്മദാബാദിലെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.
അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ കൂടുതൽ ദിവസം ആവശ്യപ്പെടാത്തതിനാലാണ് കസ്റ്റഡിയിൽ വിടുന്നതെന്ന് കോടതി പറഞ്ഞു.ഗുജറാത്ത് വംശഹത്യയില്‍ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ജൂൺ 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..