ന്യൂഡൽഹി
ബലാത്സംഗ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സെയ്‌ദ് ഷാനവാസ് ഹുസൈന് എതിരെ കേസെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. 2018ലെ പരാതിയിൽ പൊലീസ് ഇനിയും കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. മൂന്ന് മാസത്തിനുള്ളിൽ വിശദറിപ്പോർട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ടിന് സമർപ്പിക്കാനും ജസ്റ്റിസ് ആശ മേനോൻ നിർദേശിച്ചു. കേസെടുക്കാനുള്ള മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ടിന്റെ ഉത്തരവിനെതിരായ ഹർജി പ്രത്യേകകോടതി തള്ളിയിരുന്നു. തുടർന്നാണ് ഷാനവാസ് ഹുസൈൻ ഹൈക്കോടതിയെ സമീപിച്ചത്. 2018 ഏപ്രിൽ12ന് ദക്ഷിണ ഡൽഹിയിലെ ഛത്തർപുരിലെ ഫാംഹൗസിൽ ഷാനവാസ് ഹുസൈൻ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..