ഭോപാല്‍ > കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടായിരം കോടി രൂപ മുടക്കി ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഓംകാരേശ്വരത്ത് 108 അടി നീളത്തിൽ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിര്‍മിക്കുമെന്നാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചത്.
54 അടി നീളമുള്ള അടിത്തറയിലാണ് പ്രതിമ സ്ഥാപിക്കുക. മ്യൂസിയമടക്കം നര്‍മദ നദീതീരത്തെ ഏഴര ഹെക്ടര്‍ സ്ഥലം ഇതിനാവശ്യമായി വരും. നദിയുടെ മറുതീരത്ത് അഞ്ച് ഹെക്ടറില്‍ ഗുരുകുലം ഒരുക്കും. എന്നാൽ രണ്ടര ലക്ഷം കോടി കടമുള്ള സംസ്ഥാനം ഭീമമായ തുക ചെലവിട്ട് പ്രതിമ നിർമിക്കുന്നതിൽ പ്രതിപക്ഷമുൾപ്പെടെ വിമർശമുയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..