26 April Friday

പട്ടികജാതി,പട്ടികവര്‍ഗ, ഒബിസി നിയമനത്തില്‍ ഗുരുതര വീഴ്ച്ച

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

ന്യൂഡല്‍ഹി> പട്ടികജാതി,പട്ടികവര്‍ഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. നിലവിലുണ്ടായിരുന്ന നിയമന രീതിയിലൂടെയല്ലാതെ ലാറ്ററല്‍ എന്‍ട്രി വഴി 37 പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത പദവികളില്‍ ജോലി നല്‍കിയത്.

2019-ല്‍ ഏഴ് പേരുടെ നിയമനവും 2021ല്‍ മുപ്പത് പേരുടെ നിയമനവുമാണ് ഇപ്രകാരം നടന്നത്. യോഗ്യരായ എസ് സി -എസ് ടി, ഒബിസി  വിഭാഗങ്ങളില്‍ പെടുന്നവരെയും മറ്റുള്ളവര്‍ക്കൊപ്പമാണ് പരിഗണിക്കുന്നത്. ഒരു പദവിയിലേക്ക് മാത്രമുള്ള നിയമനത്തില്‍ സംവരണ തത്ത്വങ്ങള്‍ പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കരാര്‍, ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനങ്ങളിലും ഓരോ തസ്തികയിലേക്കുള്ള നിയമനമാണെന്ന വാദമുയര്‍ത്തി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല.

  ഇപ്രകാരം നിയമനം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യത്തിന് പോലും കൃത്യമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ.ജിതേന്ദര്‍ സിംഗാണ് ഇത് സംബന്ധിച്ച്  വിവരം നല്‍കിയത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top