29 March Friday

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതാവണം മാധ്യമങ്ങൾ; ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്ത എഴുത്തുകാരന്റെ സങ്കല്പം; മുഹമ്മദ്‌ സലിം

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

ന്യൂഡൽഹി > അടിസ്ഥാനമായ മാധ്യമ മര്യാദ പോലും പിന്തുടരാതെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതരൈ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലിം. കാവിയുടെ തണലിൽ സിപിഐഎം എന്ന തലക്കെട്ടിൽ ടൈംസ് ഓഫ് ഇന്ത്യ വ്യാഴാഴ്ച ഒരു വാർത്ത പ്രസിദ്ധികരിച്ചത് ശ്രദ്ധയിൽപെട്ടു. ലോകസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം ബിജെപിയുടെ കൂട്ടുപിടിച്ച് ബൂത്ത്‌ പിടിക്കാൻ സഹായിക്കുന്നുവെന്നാണ്‌ ചാറ്റർജിയുടെ ആരോപണം. പാർട്ടിയുടെയോ നേതാക്കന്മാരുടെയോ, എന്തിന് പോളിങ് ഏജന്റിന്റെ പോലും നിലപാടെന്തെന്ന് അറിയാതെയാണ് ഇവർ ഇത്തരം വാർത്തകൾ പ്രസിദ്ധികരിക്കുന്നത്. അജ്ഞാതനായ ഒരു ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലാണ് വാർത്ത വന്നിരിക്കുന്നത്. എഴുത്തുകാരന്റെ സങ്കല്പം ആയിരിക്കാം അതെന്നും സലിം പറയുന്നു.

സത്യാവസ്ഥ എന്തെന്നാൽ എല്ലാ സിപിഐ എം പ്രവർത്തകരും തങ്ങളുടെ ജീവൻ പണയം വെച്ചിട്ടാണ് ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്നത്. പക്ഷെ തൃണമൂൽ ഗുണ്ടകൾ ക്രൂരമായാണ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും സിപിഐ എം പ്രവർത്തകരെ ആക്രമിച്ചത്. തങ്ങളുടെ ബൂത്ത് സംരക്ഷിക്കാൻ സിപിഐ എം പ്രവർത്തകർ ഏറ്റുവാങ്ങിയ ആക്രമങ്ങൾ നവമാധ്യമങ്ങളിലടക്കം ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റു പ്രസിദ്ധികരണമായ ഈ സമയ് ഇതെല്ലം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്.

ബിജെപിയും തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികളുടെ കയ്യിൽ നിന്നും ലക്ഷങ്ങളുടെയും കൊടികളുടെയും പരസ്യം വാങ്ങുന്നവരാണ് ടൈംസ് ഓഫ് ഇന്ത്യയും അവരുടെ മറ്റു പ്രസിദ്ധികരണങ്ങളും. വെസ്റ്റ് ബംഗാളിലെ ജനങ്ങൾക്ക് ഇതെല്ലം നല്ല ധാരണയുണ്ട്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി പരസ്യം ചെയ്തു നടക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവാക്കൾ ഇടയിൽ നടക്കുന്ന പ്രധാന പ്രശ്നമാണ് എസ്‌എസ്‌സി അധ്യാപകരുടെ നിരാഹാരസമരവും കമ്പ്യൂട്ടർ അധ്യാപകരുടെ ശമ്പളവുമായി ബന്ധപെട്ട് നടന്നിട്ടുള്ള അഴിമതിയുമെല്ലാം. ക്രൂരമായിട്ടാണ് ഈ സമരങ്ങളെയെല്ലാം പൊലീസ് നേരിട്ടതെന്നും ജനങ്ങൾ കണ്ടു.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനങ്ങൾ ജാഗ്രതയുള്ളവരാണ്. തൃണമൂൽ കോൺഗ്രസിന്റെ ആക്രമങ്ങളും, അഴിമതിയും കണ്ട് മനം മടുത്തവരാണ് അവർ, എന്തിനേറെ മധ്യപ്രവർത്തകർക്കുവരെ ക്രൂരമായ മർദ്ദനം നേരിടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ ഈ സാഹചര്യത്തിൽ ജനങ്ങളെ ഭിന്നിപിച്ച് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഈ അഭൂതപൂര്‍വ്വമായ കാലഘട്ടത്തിൽ മാധ്യമങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിവേണം നിലകൊള്ളാൻ. അക്രമങ്ങളും അഴിമതിയും വർഗീയതയും പുറത്തുകൊണ്ടുവരാൻ ശ്രമിക്കണം. എന്നാൽ മാധ്യമങ്ങൾ തെറ്റായ വാർത്ത തയ്യാറാക്കി ബിജെപിയെയും തൃണമൂലിനെയും സംരക്ഷിക്കുകയാണ്. പച്ചക്കള്ളം എഴുതി തയ്യാറാക്കി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാനും ശ്രമിക്കുന്നു. ബംഗാളിലെ ജനങ്ങൾക്കായി മാധ്യമങ്ങൾ തങ്ങളുടെ തൊഴിൽ സത്യസന്ധമായി ചെയ്യണമെന്നും തെറ്റായ വാർത്ത നൽകി സമൂഹത്തിന്റെ ശുഭ പ്രതീക്ഷ തകർക്കരുതെന്നുമാണ് ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത്. സലിം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top