24 April Wednesday

മദർ തെരേസയെ ആക്ഷേപിച്ച്‌ ആർഎസ്‌എസ്‌ വാരിക പാഞ്ചജന്യ

പ്രത്യേക ലേഖകൻUpdated: Wednesday Jan 5, 2022


ന്യൂഡൽഹി
മദർ തെരേസയ്‌ക്കും മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കും എതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞ്‌ ആർഎസ്‌എസ്‌ മുഖവാരിക ‘പാഞ്ചജന്യ’. മതംമാറ്റ വിഷയത്തിൽ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കുനേരെ ഉയർന്നിരിക്കുന്ന കുറ്റാരോപണങ്ങളിൽ പുതുമയില്ല. മദർ തെരേസയ്‌ക്ക്‌ ഭാരത്‌ രത്‌ന നൽകാനിടയായത്‌  ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്‌ട്രീയം എന്ന്‌ അറിയപ്പെടുന്നതിന്റെ ആവശ്യങ്ങൾ’ കാരണമാണ്‌. മദറിന്‌ വിശുദ്ധപദവി നൽകിയത്‌ ‘നുണ’യുടെ അടിസ്ഥാനത്തിലാണ്‌–- ‘കുരിശിലേറ്റൽ, അധികാരം, ഗൂഢാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ അധിക്ഷേപം.

വിദേശസംഭാവന നിയന്ത്രണ ചട്ടപ്രകാരം ലൈസൻസ്‌ പുതുക്കാൻ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി നൽകിയ അപേക്ഷ ആഭ്യന്തരമന്ത്രാലയം ഈയിടെ തള്ളി. മതമാറ്റശ്രമം ആരോപിച്ച്‌ ഗുജറാത്തിൽ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു ഇത്‌. ഇക്കാര്യത്തിൽ ആർഎസ്‌എസിന്റെ താൽപ്പര്യം വ്യക്തമാക്കുന്നതാണ്‌ ലേഖനം.

മദർ തെരേസയ്‌ക്ക്‌ മാതൃത്വത്തിന്റെ പ്രതീകമെന്ന പ്രതിച്ഛായ ലഭിച്ചത്‌ മാധ്യമങ്ങളെ ആസൂത്രിതമായി കൈയിലെടുത്താണെന്നും -ലേഖനത്തിൽ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top