ന്യൂഡൽഹി > യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയേകി മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന രതൻജിത്ത് പ്രതാപ് നരെയ്‌ൻ സിങ് ബിജെപിയിൽ ചേർന്നു. പ്രവർത്തകസമിതി അംഗവും ജാർഖണ്ഡ്–- ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായിരുന്നു. കോൺഗ്രസ് പുറത്തുവിട്ട യുപിയിലെ താരപ്രചാരകരുടെ പട്ടികയിലും സിങ്ങുണ്ട്. "രാഹുൽ ബ്രിഗേഡി'ലെ പ്രധാനിയായിരുന്നു.
പഡ്രോണയിൽ സിങ്ങിന് ബിജെപി ടിക്കറ്റ് നൽകിയേക്കും. കോൺഗ്രസ് ടിക്കറ്റിൽ മൂന്നുവട്ടം പഡ്രോണയിൽ നിന്ന് ജയിച്ചിട്ടുണ്ട്. ബിജെപി വിട്ടെത്തിയ പ്രമുഖ ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയാണ് പഡ്രോണയിൽ സമാജ്‌വാദി പാർടി സ്ഥാനാർഥി. യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ ആനന്ദ് പ്രകാശ് ഗൗതവും പാർടി വിട്ടു. ബാരാബങ്കിയിൽ നിന്നുള്ള നേതാവായ ഗൗതം രണ്ടുവട്ടം രാജ്യസഭാംഗമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..