ന്യൂഡൽഹി
രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കോൺഗ്രസ് നേതാക്കൾ. നിയമനടപടികൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്‌ച ശിക്ഷ വിധിച്ചുള്ള ഉത്തരവിന് കാരണമായിട്ടുണ്ടാകാമെന്ന് ഛത്തീസ്‌ഗഢിലെ മുതിർന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് പ്രതികരിച്ചു. ‘വീഴ്‌ച സംഭവിച്ചിരിക്കാം. അത് തുറന്നുസമ്മതിക്കാൻ മടിയില്ല. കോൺഗ്രസ് വക്താവ് പവൻഖേര അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നിയമവിഭാഗം ഉണർന്ന് പ്രവർത്തിച്ചു.
അതുപോലെയുള്ള ഒരിടപെടൽ ഇവിടെയും ഉണ്ടാകേണ്ടതായിരുന്നു’–- സിങ് ദേവ് ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ശിക്ഷ 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചത് തുടർനടപടികൾക്ക് സാവകാശം നൽകാനാണ്. ഈ സാവകാശം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..