മുംബൈ
2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി ബിജെപി എംപി പ്രഗ്യ സിങ് താക്കൂര്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരായി.
2017ല്‍ ജാമ്യം ലഭിച്ചശേഷം ജനുവരിയിലാണ് അവസാനം കോടതിയിലെത്തിയത്. ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് അവകാശപ്പെട്ട് ജാമ്യം നേടിയെങ്കിലും പൊതുപരിപാടികളില്‍ പരസഹായമില്ലാതെ പങ്കെടുക്കുന്നതിന്റെയും നൃത്തംചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ആവശ്യപ്പെടുമ്പോള്‍ വീണ്ടും ഹാജരാകണമെന്ന് ജഡ്ജി പി ആര്‍ സിത്രേ നിര്‍ദേശിച്ചു.
ആറു പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഇരുനൂറോളം സാക്ഷിയുണ്ട്. നിരവധി സാക്ഷികള്‍ ഇതിനോടകം കൂറുമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..