ലഖ്നൗ
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാൻവാപി മസ്ജിദിൽ കോടതി നിർദേശിച്ച സർവേയും ചിത്രീകരണവും ഇന്നും തുടരും. ശനിയാഴ്ച നാലു മണിക്കൂറോളം പള്ളിയിൽ സർവേ നടത്തി. 1500-ലധികം പൊലീസുകാരെ നിയോഗിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജ്ഞാൻവാപി സമുച്ചയത്തിന് 500 മീറ്റർ ദൂരത്തിൽ ആള്‍ സഞ്ചാരം തടഞ്ഞു.
എല്ലാ കക്ഷികളും അഭിഭാഷകരും കോടതി കമീഷണർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായി. സ്ഥലപരിശോധന പകുതി പൂര്‍ത്തിയായെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേട്ട് കൗശൽ രാജ് ശർമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..