ന്യൂഡൽഹി
കേന്ദ്രമന്ത്രി നാരായൺ റാണെയുടെ കുടുംബം അനധികൃതമായി നിർമിച്ച ബംഗ്ലാവ് പൊളിക്കാമെന്ന് സുപ്രീംകോടതിയും. നേരത്തേ ബംഗ്ലാവിന്റെ അനധികൃത ഭാഗങ്ങൾ രണ്ടാഴ്‌ചയ്‌ക്കകം പൊളിച്ചുനീക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ റാണ നൽകിയ ഹർജിയാണ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് തള്ളിയത്. രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..