ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യാ ഗൂഢാലോചനക്കേസിൽ മുഖ്യഹർജിക്കാരി സാക്കിയ ജാഫ്രിയുടെ വാദം പൂർത്തിയായി. നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്‌ഐടി റിപ്പോർട്ടിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഗൂഢാലോചന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെ ഉന്നത വ്യക്തികൾക്ക് ക്ലീൻചിറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു.
കപിൽ സിബൽ വാദം പൂർത്തിയാക്കിയതിനെത്തുടർന്ന് എസ്‌ഐടിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..