ന്യൂഡൽഹി
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽനിന്ന് ഇരുപതിനായിരത്തോളം രോഗബാധിതരുടെ വ്യക്തിഗത വിവരം ചോർന്നു.
പേര്, മൊബൈൽ നമ്പർ, വിലാസം, കോവിഡ് പരിശോധനാ ഫലം എന്നിവയുൾപ്പെടെയുള്ള വിവരം ഹാക്കർമാർ ഡാര്‍ക്ക് നെറ്റില്‍ വിൽപ്പനയ്ക്ക് വച്ചു. ഈ വിവരങ്ങൾ പണം നൽകി ആർക്കും വാങ്ങാനാകുമെന്ന് സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹരിയ മുന്നറിയിപ്പ് നല്‍കി. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാക്സിൻയജ്ഞം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് പേർ ആശ്രയിക്കുന്നതാണ് കോവിൻ പോർട്ടൽ. ഇതിലെ വിവരങ്ങൾ ചോരുന്നത് ഗുരുതരമാണെന്ന് സൈബർ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..