ലഖ്‌നൗ
പെൺകുട്ടികളെ ശല്യംചെയ്തതിന് പിടിയിലായ പ്രതിയെ ബിജെപി എംഎൽഎയും മകനും പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പുറത്തിറക്കി. യുപിയിൽ സ്‌ത്രീസുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിക്കുന്ന സമയത്താണ് ആക്രമണം. ലഖിംപുരിലെ മൊഹമ്മദി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിങ്ങും മകനും പാർടിപ്രവർത്തകരും ചേർന്ന് അർധരാത്രി പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ലോക്കപ്പിന്റെ താക്കോൽ ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ബഹളംവയ്‌ക്കുന്നതും വീഡിയോയിലുണ്ട്. പൊലീസിന്റെ മുന്നിലൂടെ എംഎൽഎയും മകനും പ്രതിയെ കൂട്ടിക്കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..