ഭോപാൽ
മധ്യപ്രദേശിലെ നീമച്ച് നഗരത്തിൽ ദർഗയ്ക്ക് സമീപം ഹനുമാൻ വിഗ്രഹം സ്ഥാപിക്കാനുള്ള നീക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. സംഘർഷാവസ്ഥ പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
തിങ്കൾ രാത്രി ഇരുവിഭാഗവും തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.
തുടർന്നാണ് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..