ന്യൂഡൽഹി
ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്കില്ലെങ്കിലും രണ്ട് ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി എത്തും. ഒന്നാംഘട്ട വോട്ടെടുപ്പിന് മുമ്പായി നവംബർ 22നാണ് രാഹുൽ ആദ്യം എത്തുക. ഡിസംബർ അഞ്ചിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പായി ഒരിക്കൽക്കൂടി എത്തും.
സംഘപരിവാറിന്റെ വർഗീയ പരീക്ഷണശാലയായ ഗുജറാത്തിനെ ഭാരത് ജോഡോ യാത്രയിൽനിന്ന് ഒഴിവാക്കിയത് വലിയ വിമർശങ്ങൾക്ക് വഴിവച്ചു. ഹിമാചൽ പ്രചാരണത്തിന് രാഹുല്‍ പോയതുമില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പ്രചാരണത്തിന് പോകാതിരിക്കുകകൂടി ചെയ്‌താൽ വലിയ വിമർശം ഉയരുമെന്ന ബോധ്യത്തിലാണ് പുതിയ തീരുമാനം. ആദ്യഘട്ടം തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ചമാത്രം ശേഷിക്കെ അഞ്ച് മേഖലാ നിരീക്ഷകരെ കോൺഗ്രസ് ചുമതലപ്പെടുത്തി. ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലത്തിലായി 32 നിരീക്ഷകരെയും ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..