16 April Tuesday

റെയിൽവേ സ്വകാര്യവൽക്കരണം : ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് ഓര്‍മയാകും

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


ന്യൂഡൽഹി
റെയിൽവേ സ്വകാര്യവൽക്കരണത്തോടെ മാഞ്ഞുപോകുന്നത്  സ്വതന്ത്രഇന്ത്യയുടെ ചരിത്രശേഷിപ്പുകൾ പേറുന്നതും ലോകത്തെ എണ്ണപ്പെടുന്നതുമായ റെയിൽവേ എൻജിൻ നിർമാണകേന്ദ്രം‌. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ്‌മരണപേറുന്ന ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ ലോകത്തെ ഏറ്റവും വലിയ റെയിൽവേ എൻജിൻ നിർമാണകേന്ദ്രങ്ങളിൽ ഒന്നാണ്‌. 

രാജ്യത്തിന്റെ അഭിമാനസ്‌തംഭം വൈകാതെ കോർപറേറ്റുകളുടെ കരങ്ങളിലെത്തും. 1950 ജനുവരി 26ന്‌ ഫാക്ടറി നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ ചിത്തരഞ്‌ജൻ ദാസിന്റെ ഭാര്യ ബസന്തി ദേവിയാണ്‌. ആദ്യത്തെ 22 വർഷം 2351 ആവിഎൻജിൻ നിർമിച്ചു. 1968–-93 കാലത്ത്‌ 842 ഡീസൽ എൻജിനും 1961 മുതൽ കഴിഞ്ഞ മാർച്ച്‌ 31 വരെ 7212 ഇലക്‌ട്രിക്‌ എൻജിനും നിർമിച്ചു. 2018–-19ൽ 402 എൻജിൻ നിർമിച്ച്‌ ലോകറെക്കോഡിട്ടു. 305 എൻജിൻ എന്ന 2017–-18ലെ സ്വന്തം റെക്കോഡാണ്‌ മറികടന്നത്‌.

കൊൽക്കത്തയിൽനിന്ന്‌ 237 കിലോമീറ്റർ അകലെയുള്ള 18.34 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ചിത്തരഞ്‌ജൻ ഫാക്ടറി ടൗൺഷിപ്‌ ആയിരക്കണക്കിനു കോടി രൂപ വിലമതിക്കുന്ന ആസ്‌തിയാണ്‌. പതിനായിരത്തോളം ക്വാർട്ടേഴ്‌സുകളും 43 സ്‌കൂളും കോളേജ്‌, തിയറ്റർ, സ്‌റ്റേഡിയം എന്നിവയുമുണ്ട്‌.  നികുതിപ്പണവും തൊഴിലാളികളുടെ അധ്വാനവും വഴി കെട്ടിപ്പടുത്ത ആസ്‌തികളാണ്‌ മോഡിസർക്കാർ കൈയൊഴിയുന്നത്‌. റെയിൽവേയുടെ ഏഴ്‌ നിർമാണകേന്ദ്രം ചേർത്ത്‌ ഒറ്റ കോർപറേറ്റ്‌ സ്ഥാപനമാക്കുമെന്നാണ്‌ പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top