ന്യൂഡൽഹി
അമരാവതി വിദ്വേഷക്കൊലയിലെ ആസൂത്രകൻ ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് റഹീമടക്കം ഏഴുപ്രതികളെയും ചൊവ്വാഴ്‌ച എൻഐഎ കസ്‌റ്റഡിയിൽ വാങ്ങി. കേസ് മുംബൈ എൻഐഎ കോടതിയിലേക്ക് മാറ്റാന്‍ അപേക്ഷ സമർപ്പിച്ചു. പ്രതികളെ വെള്ളിയാഴ്‌ചയ്‌ക്കുമുമ്പ് മുംബൈയിൽ ഹാജരാക്കും.
മെഡിക്കല്‍ സ്റ്റോര്‍ ഉടമഉമേഷ് പ്രഹ്ലാദ്‌റാവു കോലെയെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോലെയുടെ സംസ്‌കാരച്ചടങ്ങിൽ പ്രതികളിലൊരാളായ യൂസഫ് ഖാൻ പങ്കെടുത്തതായും പൊലീസും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..