ന്യൂഡൽഹി
ഡബ്ല്യുഎച്ച്ഒ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. വിട്ടുപോയ മരണങ്ങൾ എണ്ണത്തിട്ടപ്പെടുത്താനെങ്കിലും കേന്ദ്രം തയ്യാറാകണം. മനുഷ്യത്വരഹിതമായ നിസ്സംഗത അവസാനിപ്പിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം–- യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.
ശാസ്‌ത്രം നുണ പറയില്ലെന്നും മോദി അത് ചെയ്യുമെന്നും ഡബ്ല്യുഎച്ച്‌ഒ കണക്കുകൾ പങ്കുവച്ചു കൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താനാണ് പ്രതിപക്ഷ ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി. ഡബ്ല്യുഎച്ച്‌ഒ കണക്ക് സ്ഥിതിവിവരശാസ്‌ത്ര പ്രകാരം നിലനിൽക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..