ചെന്നൈ
കോവിഡ് വ്യാപനത്തിനൊപ്പം തമിഴ്‌നാട്ടിൽ മഴയും കനക്കുന്നു. പലയിടത്തും അടുത്ത 24 മണിക്കൂറും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ദക്ഷിണ മേഖലാ ഉപ ഡയറക്ടർ എസ് ബാലചന്ദ്രൻ പറഞ്ഞു. യേർകാട് ജില്ലയിൽ ഇതുവരെ 20 സെന്റീമീറ്റർ മഴ ലഭിച്ചു. ചെന്നൈയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകും. കോവിഡ് രൂക്ഷമായ നഗരത്തിൽ മഴകൂടി വന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് അധികൃതരുടെ ആശങ്ക. രാജ്യത്ത് ജൂൺ ഒന്നുമുതൽ 10 ദിവസം വരെ 39 ശതമാനം മഴ ലഭിച്ചു. ഇത് ശരാശരിയിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..