ഡറാഡൂൺ > ഉത്തരാഖണ്ഡിൽ യുവതിയെയും ആറുവയസ്സുകാരിയായ മകളെയും കാറിനുള്ളിൽവച്ച് കൂട്ടബലാത്സംഗം ചെയ്‌തു. ഹരിദ്വാറിനടുത്ത് റൂർക്കിയിൽ ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. പിരാൻകലിയർ മസ്‌ജിദിൽപ്പോയി മടങ്ങുകയായിരുന്ന അമ്മയ്‌ക്കും മകൾക്കും കാറിലെത്തിയ സംഘം ലിഫ്‌റ്റ് നൽകി. വാഹനത്തിനുള്ളിൽവച്ച് ഇരുവരെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പ്രദേശത്തെ കനാലിനരികിൽതള്ളി.
പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയ യുവതിയെയും കുട്ടിയെയും റൂർക്കി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞു. സോനു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയത് എന്ന വിവരം മാത്രമാണ് യുവതിക്ക് നൽകാനായത്. റൂർക്കി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..