ന്യൂഡൽഹി
മേഘാലയയിൽ 17 കോൺഗ്രസ് എംഎൽഎമാരിൽ 11 പേരും മുൻ മുഖ്യമന്ത്രി മുകുൾ സാങ്‌മയുടെ നേതൃത്വത്തിൽ തൃണമൂലിൽ ചേർന്നു. ഇതോടെ പ്രധാന പ്രതിപക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടമായി. തൃണമൂലിൽ ചേർന്നതായി ഇവര്‍ സ്‌പീക്കർ മെത്‌ബാ ലിൻഡോക്ക് കത്തുനൽകി.
സോണിയ ഗാന്ധിയുടെ വിശ്വസ്‌തൻ വിൻസന്റ് പാലയെ മേഘാലയ പിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് മുകുൾ സാങ്‌മയടക്കമുള്ളവർ പാർടി വിട്ടത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി സാങ്‌മ കൊൽക്കത്തയിൽ ചർച്ച നടത്തി. അസം, ഗോവ, ഹരിയാന, യുപി, ബിഹാർ, ത്രിപുര സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ അടർത്താനുള്ള ശ്രമത്തിലാണ് തൃണമൂൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..