മംഗളൂരു > മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടത്ത് പൊലീസ് റെയ്‌ഡ്. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ് പരിശോധന. മംഗളൂരുവിൽ സ്‌ഫോടനം നടത്തുന്നതിന് മുമ്പ് പ്രതികൾ ശിവമോഗയിൽ തുംഗ നദീതിരത്ത് പരീക്ഷണ സ്‌ഫോടനം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മൈസൂരിലും ബംഗളൂരിലുമാണ് ഇന്ന് റെയ്‌ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തരമന്ത്രിയും സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദും ഇന്ന് സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..