ന്യൂഡൽഹി
ചൈന അതിര്‍ത്തിക്ക് സമീപം അരുണാചൽ പ്രദേശില്‍ കാണാതായ പതിനേഴുകാരന്‍ മിറം ടരോണിനെ കണ്ടെത്തിയെന്ന് ചെെനീസ് സെെന്യം (പിഎൽഎ) അറിയിച്ചതായി ഇന്ത്യന്‍ സേന. ടരോണിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും പ്രതിരോധ വകുപ്പ് പിആർഒ ലഫ്. കേണൽ ഹർഷവർദ്ധൻ പാണ്ഡെ പ്രസ്താവനയിൽ അറിയിച്ചു. സിയുങ്‌ലയ്ക്ക് കീഴിലുള്ള ലുങ്താ ജോർ പ്രദേശത്തുനിന്ന് ചൊവ്വാഴ്ചയാണ് ടരോണിനെ കാണാതായത്. പിന്നാലെ ടാരോണിനെ പിഎല്‍എ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അരുണാചല്‍ ബിജെപി എംപി താപിര്‍ ഗാവോ രംഗത്തെത്തി.
ഇന്ത്യൻ സെെന്യം ഹോട്ട്‌ലൈൻ സംവിധാനത്തിലൂടെ പിഎൽഎയുമായി ബന്ധപ്പെട്ടു. ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ കുട്ടി വഴിതെറ്റിയെന്ന വിവരം കെെമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനേഴുകാരനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..