ചെന്നൈ
തമിഴ്‌നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരിച്ചു. മധുരയിലെ പാലമേടിൽ കാളപ്പോരിനിറങ്ങിയ അരവിന്ദ രാജാണ് (26) കൊല്ലപ്പെട്ടത്. വരുതിയിലാക്കാനുള്ള ശ്രമത്തിനിടെ കാള കൊമ്പിൽത്തൂക്കി എറിഞ്ഞതോടെ ഇയാളുടെ അടിവയറ്റിൽ ഗുരുതരമായി പരിക്കേറ്റു. മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുച്ചി സൂരിയൂരിൽ ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാൾ കാളയുടെ കൂത്തേറ്റാണ് മരിച്ചത്. കാളപ്പോരിൽ വിവിധയിടങ്ങളിലായി നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലമേടിൽമാത്രം 40 പേർക്ക് പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..