ഭോപ്പാൽ
മധ്യപ്രദേശിലെ ഇൻഡോറിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുപേർ മരിക്കാനിടയായ ദാരുണ സംഭവത്തിന് ഇടയാക്കിയത് വിവാഹാഭ്യർഥന നിരസിച്ചതിലുള്ള പ്രതികാരം. സംഭവത്തിൽ ഉത്തർപ്രദേശ് ഝാൻസി സ്വദേശിയായ സഞ്ജയ് ദീക്ഷിത് (27) അറസ്റ്റിലായി.
ഇവിടെ താമസിച്ചിരുന്ന പെൺകുട്ടി ഇയാളുടെ അഭ്യർത്ഥന നിരസിക്കുകയും മറ്റൊരു വിവാഹത്തിന് തയാറാവുകയും ചെയ്‌തതിനെ തുടർന്ന് പെൺകുട്ടിയുടെ സ്‌കൂട്ടറിന് ഇയാൾ തീയിടുകയായിരുന്നു. തീ വിജയ് നഗർ പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിലേക്ക് പടർന്നാണ് അപകടമുണ്ടായത്. പെൺകുട്ടിയും അമ്മയും രക്ഷപെട്ടെങ്കിലും മറ്റ് താമസക്കാരായ ഏഴുപേർ വെന്തുമരിക്കുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലായി. പൊലീസിനെകണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..