മുംബൈ
മഹാരാഷ്ട്രയിലെ ജൽനയിൽ രണ്ടു വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. വസ്ത്രവ്യാപാരം, ഉരുക്കുവ്യവസായം, സ്ഥലക്കച്ചവടം തുടങ്ങിയവ നടത്തുന്ന രണ്ടു സ്ഥാപനത്തിൽ ആഗസ്ത് ഒന്നുമുതല്‍ എട്ടുവരെയാണ് പരിശോധന നടന്നത്.
56 കോടി രൂപ പണമായിമാത്രം പിടിച്ചെടുത്തു.14 കോടി രൂപയുടെ സ്വർണം, മുത്തുകൾ, വജ്രങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താൻ 13 മണിക്കൂർ എടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..