ന്യൂഡൽഹി> ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഗർബാചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലി പൊലീസ്. ആളുകൾ നോക്കിനിൽക്കെ ഒമ്പതു യുവാക്കളെ തൂണിൽ കെട്ടിയിട്ട് ലാത്തികൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഖേദ ജില്ലയിലെ ഉന്ദേലാ ഗ്രാമത്തിലെ പള്ളിക്കും ക്ഷേത്രത്തിനും ഇടയിലുള്ള മൈതാനത്തിൽ നവരാത്രി ആഘോഷം നടത്തുന്നതിനെ ചിലർ എതിർത്തിരുന്നു.
തിങ്കളാഴ്‌ച വൈകിട്ട് ആഘോഷ പരിപാടികൾ നടക്കുമ്പോൾ കല്ലേറുണ്ടായി. ആറു പേർക്ക് പരിക്കേറ്റു. ഈ കേസിൽ പ്രതികളെന്ന് ആരോപിച്ച് കസ്‌റ്റഡിയിൽ എടുത്തവർക്ക് നേർക്കായിരുന്നു പൊലീസിന്റെ അതിക്രമം. ഇവരെ പൊലീസുകാർ തല്ലുമ്പോൾ ചുറ്റും കൂടിനിന്ന ഗ്രാമീണർ ‘ഗുജറാത്ത് പൊലീസ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..