അഹമ്മദാബാദ്
മദ്യനിരോധനമുള്ള ഗുജറാത്തിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.അമ്പതോളം പേർ ആശുപത്രിയിൽ. തിങ്കളാഴ്ച ബോട്ടാഡ് ജില്ലയിലെ റോജിദ് ഗ്രാമത്തിലുള്ളവര്‍ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മീഥൈൽ ആൽക്കഹോൾ കലര്‍ത്തിയ മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ 41 പേരെ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ ഗോഡൗണിൽനിന്ന് 600 ലിറ്റർ മീഥൈൽ ആൽക്കഹോൾ മോഷ്ടിച്ച് വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് വില്‍ക്കുകയായിരുന്നു. ഒരു ഗ്ലാസ് മദ്യം 20 രൂപ നിരക്കിലാണ് വിറ്റത്. 15 വർഷത്തിനിടെ ഗുജറാത്തിൽ വിഷമദ്യം കഴിച്ച് 845ലധികം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..