അഹമ്മദാബാദ്> 2002-ലെ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി നിർമിച്ചതിൽ ബിബിസിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ബിബിസി വസ്തുതകൾ വക്രീകരിച്ചെന്നും ഇന്ത്യയെ ആഗാേളതലത്തിൽ മോശക്കാരാക്കാനുള്ള വിലകുറഞ്ഞ സമീപനമാണെന്നും പ്രമേയത്തിൽ ആരോപിച്ചു.
ബിബിസിക്കെതിരെ കേന്ദ്രം കടുത്തനടപടി സ്വീകരിക്കണമെന്നും ബിജെപി എംഎൽഎ വിപുൽ പട്ടേൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കുശേഷം ശബ്‌ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കോൺഗ്രസ് എംഎൽഎമാർ നേരത്തേ സഭ വിട്ടതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..