പ്രയാഗ്‌രാജ്
ഭൂമിതർക്കത്തിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ദളിത് കുടുംബത്തെ സവർണവിഭാഗക്കാരായ അയൽവാസികൾ വെട്ടിക്കൊന്നു. ഫുൽചന്ദ്ര സരോജ് (50), ഭാര്യ മീനുദേവി (45), പതിനാറുകാരിയായ മകൾ, മകൻ ശിവ് (10) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെടുംമുമ്പ് പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. 11 പേര്‍ക്കെതിരെ കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിലും മറ്റുള്ളവരുടേത് മുറ്റത്തുനിന്നുമാണ് കണ്ടെത്തിയത്. ഇവരെ കൊല്ലാനുപയോഗിച്ച മഴുവും ലഭിച്ചു. ദളിത് കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബറിൽ ഫുൽചന്ദ്രയെ മർദിച്ചതായും നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..