29 March Friday
കൊല്ലപ്പെട്ട 54 കുടുംബങ്ങൾക്ക്‌ ലക്ഷംരൂപ വീതം നൽകി

ഡല്‍ഹിയുടെ കണ്ണീരൊപ്പാൻ ഇന്നുമുണ്ട്‌ സിപിഐ എം; 1,126 കുടുംബങ്ങള്‍ക്ക് നേരിട്ട്‌ 
 സഹായമെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

മുസ്‌തഫാബാദിൽ കൊല്ലപ്പെട്ട അഷ്ഫാഖിന്റെ പിതാവ് അഗാസിന് സീതാറാം യെച്ചൂരി ഒരു ലക്ഷം രൂപയുടെ ചെക്ക് കെെമാറുന്നു. (ഫയൽ ചിത്രം)


ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപബാധിതരെ സഹായിക്കാൻ സുസ്ഥിരമായ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനം നടത്തുന്ന സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ‘മാധ്യമ’ത്തിന്റെ ശ്രമം. കത്വ ഫണ്ട്‌ തട്ടിപ്പ്‌ കേസിൽ യൂത്ത്‌ ലീഗ്‌ കുടുങ്ങിയ സാഹചര്യത്തിലാണ്‌ ഈ പൊയ്‌വെടി. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ‘മീഡിയ വൺ’ ചാനലും ഏറ്റെടുത്തു.

സമുദായഭേദമന്യേ കലാപബാധിത മേഖലകളിൽ സഹായമെത്തിച്ചത്‌  സിപിഐ എമ്മാണ്‌. കലാപം ശമിച്ചതിന്‌ തൊട്ടുപിന്നാലെ കഴിഞ്ഞ മാർച്ച്‌ ഒന്നിന്‌ തുടങ്ങിയ ദുരിതാശ്വാസപ്രവർത്തനം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഭക്ഷ്യവസ്‌തുക്കൾ, പാത്രങ്ങൾ, വസ്‌ത്രം, മരുന്ന്‌, നിയമസഹായം എന്നിവ ആദ്യഘട്ടത്തിൽ ലഭ്യമാക്കി‌. 1,126 കുടുംബത്തിലെ 6,130 പേർക്ക്‌ നേരിട്ട്‌ സഹായം നൽകി. വീടുതോറും സഹായമെത്തിച്ചത്‌ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. നൂറിൽപരം കുടുംബങ്ങൾക്ക്‌ ഗ്യാസ്‌സിലിൻഡറുകളും സ്‌റ്റൗവും നൽകി. ഓൾ ഇന്ത്യ ലായേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ നിയമസഹായസംഘം രൂപീകരിച്ച്‌ പ്രവർത്തനവും നടക്കുന്നു.

ഡൽഹി കലാപത്തിനിടെ ആസിഡ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് വക്കീൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനൊപ്പം  വാർത്താസമ്മേളനത്തിൽ

ഡൽഹി കലാപത്തിനിടെ ആസിഡ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് വക്കീൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനൊപ്പം വാർത്താസമ്മേളനത്തിൽ


 

കൊല്ലപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക്‌ ലക്ഷംരൂപ വീതം നൽകി. പരിക്കേറ്റവർക്ക്‌ 5,000 മുതൽ 20,000രൂപവരെ സഹായം വിതരണംചെയ്‌തു. കോവിഡ്‌ ലോക്‌‌ഡൗണിലും ദുരിതാശ്വാസപ്രവർത്തനംതുടർന്നു. 2,100 പേർക്ക്‌ പതിവായി ഭക്ഷ്യവസ്‌തുക്കൾ നൽകി. 50 പേർക്ക്‌ കച്ചവടം നടത്താൻ ഉന്തുവണ്ടിയും സ്‌ത്രീകൾക്ക്‌ തയ്യൽമെഷീനുകളും വിതരണംചെയ്‌തു. കടകൾ തുടങ്ങാൻ സഹായം നൽകി. 52 കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനു മൂന്ന്‌ മാസം കൂടുമ്പോൾ 2,000 രൂപവീതവും പഠനോപകരണങ്ങളും വിതരണംചെയ്യുന്നു.

കുട്ടികളെ സഹായിക്കാൻ അധ്യാപകരെ നിയോഗിച്ചു. പെൺകുട്ടികളുടെ അടക്കം യുവജനങ്ങളുടെ തൊഴിൽ നൈപുണ്യ വികസനത്തിനു കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top