17 December Wednesday

പിന്നാക്ക വിഭാ​ഗക്കാർ 63 ശതമാനം: ബിഹാറിലെ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ന്യൂഡൽഹി > സംസ്ഥാനത്ത് നടത്തിയ ജാതി സർവേയുടെ റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്ക വിഭാ​ഗക്കാരാണെന്നാണ് സർവേ റിപ്പോർട്ട്. ഇതിൽ 36 ശതമാനം അതിപിന്നാക്ക വിഭാ​ഗക്കാരാണ്. പട്ടികജാതി വിഭാ​ഗം 19.65 ശതമാനവും പട്ടികവർ​ഗക്കാർ 1.68 ശതമാനവുമാണ്. 15.52 ശതമാനമാണ് ജനറൽ വിഭാ​ഗക്കാർ. 13കോടിയാണ് സംസ്ഥാനത്തെ ആകെ ജനസംഖ്യ.

ഭൂമിഹാർ 2.86 ശതമാനം, ബ്രാഹ്‌മണർ 3.66 ശതമാനം, മുശാഹർ 3 ശതമാനം, യാദവർ 14 ശതമാനം എന്നിങ്ങനെയാണ് സെൻസെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികൾ .0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനർ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്.

സെൻസസ് എല്ലാവർക്കും ഗുണകരമാകുമെന്നും ദരിദ്രരുൾപ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും റിപ്പോർട്ട് പുറത്തുവിട്ടതിനു ശേഷം മുഖ്യമന്ത്രി  നിതീഷ് കുമാർ പറഞ്ഞു. സർവേക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും മുഖ്യമന്ത്രി അഭിനന്ദമറിയിക്കുകയും ചെയ്തു. സർവേ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top