ന്യൂഡൽഹി
മഹാരാഷ്ട്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി കോൺഗ്രസ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചതിൽ മഹാസഖ്യം ഘടകകക്ഷികളായ എൻസിപിക്കും ശിവസേനയ്‌ക്കും അമർഷം.
കോൺഗ്രസ് നേതാവ് രാജീവ് സതവിന്റെ മരണത്തെതുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മുൻ എംപി രജനി പാട്ടീലിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. രജനിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് അഭ്യർഥിച്ചാണ് പിസിസി പ്രസിഡന്റ് നാനാ പട്ടോളെ, റവന്യൂമന്ത്രി ബാലാസാഹെബ് തൊറാട്ട് എന്നിവർ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തിയത്. ബിജെപിയിൽനിന്ന് കൂറുമാറി വന്നയാളാണ് പട്ടോളെ. എൻസിപിയും ശിവസേനയും പിന്തുണയ്‌ക്കുന്ന സാഹചര്യത്തിൽ രജനിക്ക് വിജയം തീർച്ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..